2014, മാർച്ച് 6, വ്യാഴാഴ്‌ച

ഉള്‍വിളി

    ഉള്‍വിളി

ഞാനാണ് മിടുക്കിയമ്മേ..
അമ്മതന്‍ തൃകാല-
ജ്ഞാനത്തില്‍ നിന്നെന്‍-
മനമൊളിപ്പിച്ച-
ഞാനാണ് മിടുക്കിയമ്മേ.. 
പേരിന്‍ പാതിയ്ക്കൊപ്പം 
പ്റാണനുമേകിയ- 
നിനക്കായില്ലെന്‍
മനമളക്കുവാന്‍...
നിനക്കുമുന്പെന്‍-
കുലത്തിലുദിച്ചൊരു-
വന്‍ ദിവ്യഗര്‍ഭേണ-  
ദൈവ പുത്രനായ്‌...
നാല്പ്പത് വെള്ളിക്കാശിന്‍ 
വെളിച്ചത്തിലവനേയു-
മൊറ്റിയെന്‍ പൂര്‍വ്വിക-
രതറികനീ.... മാതേ...
ബ്റിട്ടാസിന്‍ മുന്നില-
നാവൃതയായപ്പോള്‍..
ലഭിക്കുന്നു ശാന്തി നീ-
പകര്‍ന്നതിലേറെയും..
ഇ(ന്ദ(പസ്ഥത്തിലുന്‍-
മാദത്തിലൊഴുകവേയെ-
ന്നുള്ളിലെത്തിയൊരുള്‍
വിളി മന്ദമായ്...
"സായൂജ്യമണയുവാന്‍ 
ഗുരുമുഖം പൂകുക"...
ഞാന്‍ ഗുരുവിലണഞ്ഞുവോ..
ഗുരുവെന്നിലണഞ്ഞുവോ..
സായൂജ്യമെന്നിലണഞ്ഞ-
തറിഞ്ഞു ഞാന്‍...
അമ്മതന്‍ തൃകാലനേ(ത-
മവിടെയും മൂടുവാന്‍ 
കഴിഞ്ഞ ഞാനാണ് മിടുക്കിയമ്മേ.. 
അമ്മതന്‍ തൃകാല-
ജ്ഞാനത്തില്‍ നിന്നെന്‍-
മനമൊളിപ്പിച്ച-
ഞാനാണ് മിടുക്കിയമ്മേ.. 

   ജഗദീഷ് കോവളം 

(ആനുകാലിക സംഭവങ്ങളുമായോ...
ജീവിച്ചിരിക്കുന്നവരുമായൊ..
മരിച്ചു പോയവരുമായൊ
ഈ കവിതയ്ക്ക് ബന്ധമില്ല...)     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ