2014, മാർച്ച് 22, ശനിയാഴ്‌ച

പുനര്‍ ചിന്ത (നാടന്‍ പാട്ട്)

ലോക ജല ദിനത്തില്‍ നിങ്ങള്‍ക്കായി എന്റെ സമ്മാനം

        പുനര്‍ ചിന്ത (നാടന്‍ പാട്ട്)

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ 
മരം മുറിക്കുവാന്‍ ..... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ 
നിലം നികത്തുവാന്‍ .... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
മല മറിയ്ക്കുവാന്‍ ..... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
മണല് കോരുവാന്‍ .... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
കുഴല്‍ കിണറുകള്‍.... പാടില്യാല്ലോ

പാടില്ല്യന്റെച്യെ.... പാടില്യാല്ലോ
ഭൂമി നശിപ്പിക്കാന്‍ .... പാടില്യാല്ലോ 


പാടില്ലാത്തോക്കെയും... ചെയ്തോന്ടല്ലേ
പാട് പെടുന്നു നാം ... ജീവിക്കാനായ്...

മഴയില്ലാ.. മഞ്ഞില്ലാ...മാരിവില്ലും..
മാഞ്ഞുപോയ് കാര്‍മുകില്‍  മാലകളും

ദാഹജലത്തിനായ്... മാലോകരും 
നെട്ടോട്ടമോടുന്ന കാഴ്ചകളും...

മാരിക്കായ് കാക്കുന്ന വേഴാമ്പലായ് 
മാറീല്ലേ മാനവ രാശിപോലും...

വേനലിന്‍ കാഠിന്യ മേറീട്‌ന്നു
വിയര്‍ത്ത് കുളിക്കുന്നു ഭൂമിയാകെ 

അമ്മതന്‍ രോഷാഗ്നി തന്നെയല്ലേ
വേനലായ്‌ പാരിനെ മൂടുന്നതും...

പാടില്ലാത്തോക്കെയും... ചെയ്തോന്ടല്ലേ
പാട് പെടുന്നു നാം ... ജീവിക്കാനായ്...

പാടം നികത്തീട്ടും പാഠം പഠിച്ചില്ല..
മല മരിച്ചപ്പൊള്‍ മനമലിഞ്ഞില്ല..

മരം മുറിച്ചപ്പോള്‍ മനം കുളിര്‍ത്തത്
മക്കള്ക്കായ് നിര്മ്മിക്കും ..
മാളികയോര്‍ത്തല്ലോ...

മക്കള്‍ക്കായ് നാമെന്തു മാറ്റിവച്ചു..
നാം ചെയ്യും പാപത്തിന്‍ ഫലമല്ലാതെ...

മക്കള്‍ക്കായ് നാമെന്തു മാറ്റിവച്ചു..
തേങ്ങുമീ ഭൂമിതന്‍ നോവല്ലാതെ....

      ജഗദീഷ് കോവളം 
             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ