2014, മാർച്ച് 13, വ്യാഴാഴ്‌ച

അമ്മയുണ്ടെന്നുള്ളില്‍


അമ്മയുണ്ടെന്നുള്ളില്‍ 

മാനത്ത് മാരിമുകി-
ലണയവെ..
മൂടുന്നൊരു മന-
മുന്ടെന്‍  മനസ്സില്‍..

ഇടി നാദം കേള്‍ക്കവേ.. 
പിടയുന്നൊരു-
നെഞ്ചിന്‍ തുടിതാള-
മുന്ടെന്നുള്ളില്‍..

പഴയോല പഴുതി-
ലൂടെ പകലോന്‍ 
ചാണകത്തറയില്‍ 
വട്ടം വരയ്ക്കുമ്പോ-
ളുരുകുന്നോരുള്ളിന്‍ 
തപമുന്ടെന്നുള്ളില്‍..

മാരിചൊരിയവെ
നിറഞൊഴുകിയോരാ-
കണ്ണീരിന്‍ നന-
വുന്ടെന്നുള്ളില്‍ ..

ചോര്‍ന്നോലിക്കും 
കൂരയ്ക്ക് കീഴില്‍ 
ചേര്‍ത്തണച്ച മാറിന്‍ 
ചൂടുന്ടെന്നുള്ളില്‍..

മണ്‍ചുവരിലൂടെ 
മഴയൊഴുകി 
ആണിയില്‍ തൂങ്ങിയ  
തുണിസഞ്ചി-
വഹിക്കുമൊരുപിടി
അരി നനയ്ക്കവെ..
പിടചോരുള്ളിന്‍  
നോവുന്ടെന്നുള്ളില്‍..

മഴവെള്ളം ചട്ടിയില്‍-
നിറച്ചിട്ടെനിയ്ക്കുറങ്ങാ-
നുറങാതിടമൊരുക്കിയ    
സ്നേഹത്തിന്‍.. 
ത്യാഗമുണ്ടെന്നുള്ളില്‍

അഗ്നിചിറകേറി-
പറന്നകന്നെന്നമ്മത-
ന്നോര്മ്മയിന്നുമഗ്നി-
യായ് ജ്വലിക്കുന്നെന്നുള്ളില്‍..

  ജഗദീഷ് കോവളം  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ