2014, മാർച്ച് 31, തിങ്കളാഴ്‌ച

മനതാപം

മനതാപം 

കനിവിന്നുറവ വറ്റിയ 
കുളത്തിന്‍ കല്‍പടവിങ്കല്‍ 

വൃണിത ഹൃദയനായിരി-
ക്കുന്നേകനായിന്നു ഞാന്‍..

കുളത്തിന്നടിത്തട്ടുപോല്‍..
വിന്ടു കീറിയ ഹൃത്തുമായ്...

മാരി കനിഞ്ഞെങ്കിലീ-
കുളത്തിന്‍ നോവകന്നേനെ..

ആര് കനിയേണമെന്‍
മനസിന്‍ നോവകലുവാന്‍...

മെല്ലെ വീശുമീ 
മാരുതന്‍ നെഞ്ചിലും 

പൊള്ളുന്ന താപ-
മാണെന്ന് തോന്നീടുന്നു 

ചില്ല കരിയുമീ 
തേന്‍ മാവിനുള്ളിലും 

എന്നുള്ളിലെരിയും 
തീ ത്ന്നെയാകുമൊ.. 

കാറ്റും വിയര്‍ക്കുന്നു-
തന്‍ താപത്തിനാലെന്‍ 

നാസികയ്ക്കുമാകുന്നില്ല 
നിശ്വാസത്തിന്‍ ചൂടേറ്റുവാങ്ങുവാന്‍

വേനലിന്‍ താപം വേര്‍പെടുത്തുന്നു
ലതകളെ തന്‍ വൃക്ഷത്തില്‍ നിന്നും 

കാലമെന്നില്‍ നിന്നും നിന്നെ-
യടര്‍ത്തിയെടുത്തപോല്‍ ....  

ജഗദീഷ് കോവളം         

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ