2014, മാർച്ച് 29, ശനിയാഴ്‌ച

പുന:പ്റതിഷ്ഠ

          പുന:പ്റതിഷ്ഠ 

മിഴിയിലാവാഹിച്ച നിന്‍ പ്രതി ബിംബം 
പുന:പ്റതിഷ്ടിച്ചു ഞാന്‍ ഹൃത്തിനുള്ളില്‍
മറ്റാരും കാണാതെ നീ പോലുമറിയാതെ
കെടാവിളക്കായ്‌ ഞാന്‍ കാത്തുവച്ചു    

എന്‍മന പ്റാസാദവാതിലുകള്‍ 
മലര്‍ക്കെ തുറന്നിടാറില്ലഞാ-
നെങ്കിലും കിളിവാതില്‍ പഴുതിലൂടെ..
പമ്മിനോക്കുന്നു നിന്‍ മുഖപ്രസാദം 

നിന്‍ നീലനയനങ്ങള്‍ പ്റസ്ഫുരിക്കും 
സ്ഫുലിംഗത്തിന്‍ തീവ്രതയേറ്റുവാങ്ങാ-
നശക്തരായെന്‍ മിഴിയിണകള്‍..  
കൂമ്പുന്നു താമര മൊട്ടുപൊലെ...

നിന്‍ മേനിതന്നയഴകെന്നുമെന്നും
വഴിഞൊഴുകാറുന്ടെന്‍ മൃദുശയ്യതന്നില്‍.. 
എന്നാലുമെന്‍മനം നിനക്കുമുന്നില്‍ 
തുറക്കുവാനശക്തനായ് ഞാനിരിപ്പു...

          ജഗദീഷ് കോവളം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ