2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

മനക്കരുത്ത്

         മനക്കരുത്ത്

സ്ഫുടം ചെയ്യണം മനസ്സിനെ..
ഉരുക്കുപോലാക്കണമിടയ്ക്കിടെ...
പദം വന്നു കഴിഞ്ഞാലൊരിറ്റുകാലം...
വ്യഥയേതുമേല്‍ക്കാതെ കഴിഞ്ഞുകൂടാം....
താഡന ഘോഷങ്ങള്‍ നാള്‍ക്കുനാളില്‍ 
മനസ്സാം പാത മദിച്ചിടുമ്പോള്‍...
ഉയരുന്ന ധൂളികളേറ്റുവാങ്ങി...
മനക്കരുത്താകെ ചോര്‍ന്നിടുംപോള്‍...
അടിതെറ്റിയവനിയില്‍ വീണിടാതെ... 
സ്ഫുടം ചെയ്യണം മനസ്സിനെ..
ഉരുക്കുപോലാക്കണമിടയ്ക്കിടയ്ക്ക്...
പ്രണയമാം പാഷാണം മുഖത്തെറിഞ്ഞ്...
പ്രണയിനി വഴിമാറി പോകുംനേരം...
വൃദ്ധസദനത്തിന്‍ വാതില്‍ക്കലോളം..
അരുമയാം പൊന്‍മക്കളനുഗമിക്കുമ്പൊള്‍...
നിലയില്ലാ വെള്ളത്തില്‍ മാനം നോക്കി ...
മാതാപിതാക്കളൊഴുകിടുമ്പോള്‍...
ഉദരത്തിലുയിര്‍ കൊള്ളും ....
ഭ്രൂണത്തിന്നുടയോനെത്തേടി ...
ഉയിരാം കൂടെപ്പിറപ്പലഞ്ഞിടുംപോള്‍...
വീതിച്ച മണ്ണിന്‍ സിംഹഭാഗത്തിനായ് ..
കുഞ്ഞനുജന്‍ വാളുയര്‍ത്തിടുംപോള്‍...
സ്ഫുടം ചെയ്യണം മനസ്സിനെ..
ഉരുക്കുപോലാക്കണമിടയ്ക്കിടയ്ക്ക്...
പദം വന്നു കഴിഞ്ഞാലൊരിറ്റുകാലം...
വ്യഥയേതുമേല്‍ക്കാതെ കഴിഞ്ഞുകൂടാം...

         ജഗദീഷ് കോവളം 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ